Showing posts with label Jayasree Peringode. Show all posts
Showing posts with label Jayasree Peringode. Show all posts

Thursday, 11 August 2022

ശൂന്യം നിശ്ശൂന്യം




Vacuum. Void. Nothingness. The beginning and end of it all. The universe arises out of space. Life begins and ends and begins again in death. Sound takes birth and fades away into silence. Dreams occur in sleep and you wake out of sleep. Yet sleep remains the true constant.

Zero, as a number, has no value. But without zero, no math is complete. Indeed, it adds value to numbers. Zero is also a special number. It can neither be negative nor positive. It is neutral. And ‘neutral’, like shoonya, is all-encompassing.

In this poem, Shoonyam Nisshoonyam, the poet ponders on the fullness of nothingness. The tangible presence of the non-existent. The matter-less space that holds the entire matter of the universe. The darkness that carries the light. The infinity that contains the finite. Yes, everything belongs to this nothingness, this utter nothingness.

Listen to Jayashree Peringode’s smooth, simple rendition of this profound poem.


SW · Shoonyam Nisshoonyam | K. T. Krishna Variyar | Jayashree Peringode 
PC: Gerd Altman - Pixabay


ശൂന്യം നിശ്ശൂന്യം


ശൂന്യമാമാകാശത്തി-

     ലുദിപ്പൂ നക്ഷത്രങ്ങൾ,

പൂജ്യമുണ്ടസംഖ്യമാം 

     സംഖ്യകളുൾക്കൊള്ളുന്നു.


മൗനത്തിൽ വിടരുന്നു 

     നാദങ്ങൾ; തമസ്സിൻ്റെ 

വേദിയിൽ വെളിച്ചത്തിൻ 

     രശ്മികൾ തെളിയുന്നു.


നിദ്ര വിട്ടുണരുന്ന 

     ജാഗരസ്വപ്നങ്ങളാ 

നിദ്രയാം സത്യത്തിങ്കൽ 

     പിന്നെയും വിലയിപ്പൂ.


മൃത്യുവിൽ പിറക്കുന്നു 

     ജന്മങ്ങൾ; ശൂന്യത്തിങ്ക-

ലിക്കാണും ചരാചര-

     പ്രപഞ്ചം വിടരുന്നു.


ശൂന്യമാണല്ലോ പൂർണ്ണം;

     അഖിലം പിറക്കുന്നു 

ശൂന്യത്തി,ലന്ത്യത്തിൽ നി-

     ശ്ശൂന്യത്തിൽ വിലയിപ്പൂ!


© 1990 KTK


Friday, 1 October 2021

രാഷ്ട്രപിതാക്കളെ വിൽക്കുക

It was in the early 1990s that a report on the Soviet Union’s desperate efforts to sell the entombed, embalmed body of Vladimir I. Lenin in order to raise foreign currency had created a furore. The report, which was quoted by several leading news organisations around the world, later turned out to be a hoax and perhaps a prank, a very serious one at that.

The event, however, triggered several thoughts in the poet’s mind which led to the creation of this poem, “Rashtrapithaakkale Vilkkuka”. The poem, which obviously is a satire, indirectly dwells on the poet's own country and countrymen. We are quick at capitalising on the greatness of the Founding Fathers of our Nation while not giving a straw for their visions, struggles, or sacrifices. The poet further sarcastically points to the opportunity for making some quick cash that had turned to ashes in their funeral pyres. Alas! Even these traditions are a mere waste in an already impoverished economy, he laments.

The poem has been rendered by Jayasree T., who is a teacher of Malayalam. She writes poetry under the pen name Jayasree Peringode.


രാഷ്ട്രപിതാക്കളെ വിൽക്കുക


മുപ്പതു ദശലക്ഷം 

     ഡോളറാണല്ലോ റഷ്യ 


നിശ്ചയിച്ചതു രാഷ്ട്ര-

     ശില്പി തൻ ജഡത്തിന്നു 


മൂല്യമായ് സമ്പന്നന്മാർ 

     പറന്നെത്തുന്നു റൊക്ക-


മേകുവാൻ ലിങ്കൺ വാണ 

     പുണ്യഭൂമിയിൽ നിന്നും.


ഇന്ത്യയ്‌ക്കോ ലേലം ചെയ്തു 

     വിൽക്കുവാനില്ലാ രാഷ്ട്രം


നിർമ്മിച്ച നേതാക്കൾ തൻ 

     പാഞ്ചഭൗതികോച്ഛിഷ്ടം


ചന്ദനച്ചിത കൂട്ടി 

     കൊളുത്തീലെങ്കിൽ നമു-


ക്കിന്നഹോ! ദശലക്ഷം 

     വെറുതേ കിടച്ചേനേ!


നമ്മുടെ പിതാക്കൾക്കോ,

     അക്കരെ പ്രദർശന-


മന്ദിരങ്ങളിൽ സ്ഥിര-

     പദവും ലഭിച്ചേനേ!


വന്ദ്യരാം നേതാക്കളെ-

    ക്കയറ്റുമതി  ചെയ്യാ-


നുള്ള സൗഭാഗ്യം കൂടി 

     നഷ്ടപ്പെട്ടവർ നമ്മൾ!


നിശ്ചയിക്കുക വില 

     ഡോളറിൽ; വെറുതേ നാ-


മഗ്നിയിലെരിക്കുവ-

     തൊരു പാഴ്‌ചെലവത്രേ.


[ലെനിൻ്റെ മൃതദേഹം അമേരിക്കൻ മ്യൂസിയങ്ങൾക്ക് വിൽക്കാനുദ്ദേശിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടുണ്ടായിരുന്നു.] 


© 1992 KTK


നിഴൽ

  The different ways in which the poet relates to "the woman" through the different stages, or rather, the different ages, of his ...