Thursday 20 January 2022

ചലാപാംഗവും ചഞ്ചരീകവും

If a lifetime were to be seen as a collection of poems, then one’s friendships would be some of them. The poet had a very close and special friendship with the eminent poet, philosopher and scholar, Vishnunarayanan Namboothiri. Poetic inclinations on both sides and their appreciation of each other’s literary works only enhanced this friendship. The poet held Namboothiri in high regard for his simple and sattvic way of life,  and was in great awe of his unique and inimitable writing style.

The poet’s friendship, however, remained unrequited when his friend’s brilliant mind began slipping into oblivion in his latter years. Finally he left this world for his eternal abode leaving a lasting void in the poet’s life.

The following is an excerpt from Poet Vishnunarayanan Namboothiri’s foreword to the poet’s collection of poems, “Kocharippookkal”. One can read between the lines the beginnings of their friendship and its progression into a poetic camaraderie.


ചലാപാംഗവും ചഞ്ചരീകവും

തൻ്റെ കാഴ്ചവട്ടത്തിലേക്ക് ഒരു നക്ഷത്രം ഒഴുകിവരുന്നതിൻ്റെ നവ്യാനുഭൂതിയെപ്പറ്റി വിശ്വകവിയായ കീറ്റ്സ് പാടിയുട്ടുണ്ടല്ലോ. അത്തരം ഒരനുഭവമാണ് പതിറ്റാണ്ടുകൾക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ താളിൽ "കൃഷ്ണപ്പരുന്ത്‌" എന്ന ചിന്താബന്ധുരമായ ചെറുകവിത വായിച്ചപ്പോൾ എനിക്കുണ്ടായത്. ക്രൂരവും അതേസമയം പ്രഭാപൂരിതവുമായ ഏതോ നിയതിക്ക്‌ അനിവാര്യമായി ഇരയാകുന്ന ജീവചൈതന്യത്തെപ്പറ്റി, ക്ഷണികം എന്നതുകൊണ്ടുതന്നെ വിലയുറ്റതാകുന്ന അതിൻ്റെ രമ്യതയെപ്പറ്റി, ആഴമേറിയ ഉൾക്കാഴ്ച സമ്മാനിച്ച ആ കവിയുടെ പേരും ഞാൻ അന്നേ ഉള്ളിൽ കുറിച്ചിട്ടു. കെ. ടി. കൃഷ്ണവാരിയർ എന്ന ചെറുപ്പക്കാരനായ ആ എഞ്ചിനീയർ പിന്നീട് തിരക്കിട്ട തൻ്റെ കർമ്മരഥ്യയിലൂടെ ഉഴറിപ്പായുമ്പോഴും കവിതയുടെ അമൃതകണം ഓർമ്മയുടെ അടരുകളിൽ വറ്റാതെ കാത്തുപോന്നു. അനുഭവങ്ങളും അറിവുകളും കൊണ്ട് കൂടുകെട്ടി അതിന്നുള്ളിൽ കെ. കെ. വാരിയരായി ഏറെക്കാലം അടയിരുന്നു. സൗന്ദര്യലഹരിതൊട്ട് ഈശാവാസ്യംവരെ ആത്മികപര്യടനം സാധിച്ചു. പുരാണപീയൂഷംകൊണ്ട് തൻ്റെ നിനവുകളെ നിറവുകളാക്കുന്ന വിദ്യ ശീലിച്ചു. വീണ്ടും ഇതാ, മാധ്യന്ദിനത്തിൻ്റെ പരിപക്വമായ പശ്ചാത്തലത്തിൽ, അർത്ഥവത്തായ തൻ്റെ ആന്തരാനുസന്ധാനത്തെ, വിശിഷ്ടതരമായ ഗൗരവബോധത്തോടെ, രചനാതപസ്യയായി, അന്വേഷണമായി, സാക്ഷാത്കാരമായി ഏറ്റെടുത്തിരിക്കുന്നു.

സാഹിത്യകർമ്മത്തിൻ്റെ ഉത്പത്തിദശയിൽത്തന്നെ അസാഹിതീയ കർമ്മങ്ങളുടെ സാന്നിധ്യവും കാരണഭാവവും ഞാൻ അറിഞ്ഞിട്ടുണ്ട്. ആകയാൽ കൃഷ്ണവാരിയരുടെ ഈ "ദ്വിജ"ത്വത്തിൽ  എനിക്ക് ഒട്ടും ആശ്ചര്യമില്ല. വിട്ടുകളഞ്ഞ ഒന്നിനെ പുനഃ സ്വീകരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. സഹജമായ അധികാരംകൊണ്ട് ചെറുപ്പത്തിൽ തുടങ്ങിവെച്ച രചനാവ്യായാമത്തെ, അനുഭവമനനങ്ങളിലൂടെ നേടിയ ഉപര്യധികാരത്തോടേ, പുതിയൊരു തലത്തിലേക്ക് ഉപനയിക്കുകമാത്രം ആണ് ഈ പുതിയ രചനകളിലൂടെ അദ്ദേഹം അനുഷ്ഠിക്കുന്നത്. പണ്ട് നേർത്തും അവ്യക്തവുമായി വർത്തിച്ചിരുന്ന തൻ്റെ കാവ്യഭാവങ്ങൾ ഇപ്പോൾ നിയതരൂപം പൂണ്ട് അർക്കസദൃശങ്ങളായിരിക്കുന്നു. അവ ഉറപ്പും തിളക്കവും നേടിക്കാണുന്നു. ആന്തരമായി ഒന്നിലധികം പ്രരൂപങ്ങളാൽ അവ വാർന്നുവീഴുന്നു.

ഈ സമാഹാരത്തിലെ കവിതകൾ രുചിച്ചു തുടങ്ങുന്ന അനുവാചകനെ ആദ്യം പിടിച്ചുനിറുത്തുന്നത് അവയുടെ ചിരസമ്മതമായ ശിൽപം ആണ്. വൈലോപ്പിള്ളിമാസ്റ്ററെ ആകർഷിച്ച ചെറിയ ചെറിയ വാങ്മയങ്ങൾ; അവയിലൊതുങ്ങുന്ന വലിയ വലിയ ഭാവപ്രപഞ്ചങ്ങൾ. ധ്വനിക്കാര്യത്തിൽ ഇത്രയൊന്നും നിഷ്കർഷിക്കാത്ത ആധുനികരചനകളിൽ ഏർപ്പെടുന്നവരാണ് ഇന്ന് ഏറിയ കൂറും. പുതുമക്കുവേണ്ടിയുള്ള ബോധപൂർവ്വമായ യത്നം ഈ കവിക്ക് അപരിചിതമത്രേ. സാമ്പ്രദായികമായ ശീലും ശൈലിയും ഇവയെ തങ്ങളുടെ സഞ്ചിതസൗഭാഗ്യം കൊണ്ട് വേണ്ടുവോളം അനുഗ്രഹിച്ചിരിക്കുന്നു. എന്നുമാത്രമല്ല, ചിലേടത്തെങ്കിലും, പഴയ മലയാള കാവ്യഭാഷയിലെ 'ചലാപാംഗ'വും  'ചഞ്ചരീക'വും മറ്റും, മധുരമായ ഓർമ്മത്തെറ്റുകൾ എന്ന മട്ടിൽ കടന്നുവരുന്നതും കാണാം. നവീനരുചികളെ സന്തർപ്പണം ചെയ്യുക തൻ്റെ മുറയായി കൃഷ്ണവാരിയർ കരുതുന്നുണ്ടെന്നു തോന്നുന്നില്ല. തന്നിൽ സ്വതേ ഉള്ള ആധുനിക അവബോധം, ചുറ്റുപാടുകളുടെ ആന്തരസത്തയിലേക്ക്  അടുക്കുംതോറും കവിക്ക് കൈവരുന്ന യാഥാർഥ്യബോധം, താൻ ഏതു ശൈലിയിൽ എഴുതിയാലും ശരി അനുവാചകനിലേക്ക് സംക്രമിച്ചുകൊള്ളും എന്നദ്ദേഹത്തിന്ന് നിശ്ചയമുണ്ട്. ആത്മവിശ്വാസം അദ്ദേഹത്തിന് സ്വായത്തമാകുന്നു.

ഇന്നത്തെ കാവ്യാന്തരീക്ഷത്തിൽ ഇതുകൊണ്ട് ഒരു പ്രത്യേകമായ മെച്ചം ഞാൻ കാണുന്നുണ്ട്. അർത്ഥമുള്ള കവിത, ആശയബന്ധങ്ങളുടെ കുടക്കമ്പിയിന്മേൽ നിവർന്നുവിടരുന്ന ഭാവപ്രപഞ്ചം, ഇപ്പോൾ നാട്ടിൽ അത്ര സുലഭമല്ലല്ലോ. നമ്മുടെ മുമ്പിലുള്ള ഈ സമാഹാരത്തിൽനിന്ന് ഏതു ഭാഗം നിവർത്തി വായിച്ചാലും സഞ്ജയൻ്റെ ശൈലിയിൽ, "വാക്കുകൾക്കർത്ഥം വേണമെന്ന വാശി" ഇനിയും കൈവെടിയാത്ത ഒരു കവിയുടെ സമാശ്വാസകരമായ സാന്നിധ്യം അനുഭവപ്പെടാതെ വരില്ല.

© 1992


Tuesday 11 January 2022

വൃന്ദാവനത്തിൽ വീണ്ടും

While writing this poem, the poet is at that juncture when he is bidding farewell to his professional life, which has taken him all around the world. He is now tired of the big cities of the world, in the development of which he has contributed his mite. He yearns to go back to his native place. He is eager to go back to his home amidst the gurgling river, the rustling greenery and all the other rustic charms of the village.

In the presentation of the poem, the poet, however, poses a question. What if Lord Krishna had chosen not to go back to his heavenly abode? What if He had chosen to go back to Vrindaavan? (Incidentally, the poet bears the name of the Lord Himself.) What if He had gone back to being the playful cowherd boy frolicking with his friends on the banks of Yamuna? To being the charming eve-teaser of Vrindaavan? To being the lovable thief who relentlessly stole butter and the hearts of the Gopikas, who were only too willing to give them away anyway? What if He had gone back to make up for the time He had lost with his parents, Yashoda and Nandanan? Alas! Even the Lord cannot put back the clock. Time is an endless flow. It cannot stop. Nor can it retreat. And it can never retrace its own journey.

Listen to a prayerful rendition by Sreedevi Unni.

SW · വൃന്ദാവനത്തിൽ വീണ്ടും | കെ. ടി. കെ. വാരിയർ | ശ്രീദേവി ഉണ്ണി | PC: back2godhead.com

വൃന്ദാവനത്തിൽ വീണ്ടും 


ഇനിയെൻ്റെ വൃന്ദാവനം വെടിഞ്ഞു 

വരുകയില്ലക്രൂര! നിന്നൊടൊപ്പം.

മധുരാപുരിക്കില്ല ദ്വാരകയ്ക്കും 

നഗരത്തിൻ ജീവിതം ഞാൻ വെറുത്തു.

ഇനിയെൻ്റെ രാധയും ഗോപിമാരും 

ഇവിടെ പശുപാലബാലകരും 

കാളിന്ദിതീരവുമായി ഞാനെൻ 

നാളുകൾ നീക്കാനുറച്ചുവല്ലോ.

ഈ മുളന്തണ്ടിൽ ഞാനാലപിക്കു-

മീണത്തിൽ സ്വർഗ്ഗം വിടർത്തുവാനും,

ഇനിയുമിക്കാളിന്ദി വിഷമയമായ് 

പ്രവഹിക്കേ നിർമ്മലമാക്കുവാനും 

വമ്പാർന്ന പേമാരിക്കുത്തിൽനിന്നു-

മമ്പാടിതന്നെക്കരേറ്റുവാനും 

കാറ്റായി, മുലയൂട്ടുമമ്മയായി 

കാട്ടുതീയായ്, മൂർഖസർപ്പമായി 

രാക്ഷസരെത്തുമ്പോൾ ഗോകുലത്തെ 

രക്ഷിച്ചു ഹർഷം വിടർത്തുവാനും 

പശുപാലബാലികമാരൊടൊത്തു 

യമുനാതടങ്ങളിലാടുവാനും 

ഏറെ നാളായിക്കൊതിപ്പു ഞാനി-

ഗ്ഗ്രാമമാണിനിയെൻ്റെ കർമ്മരംഗം.

വൃന്ദാവനത്തിൻ നികുഞ്ജകങ്ങൾ 

പിന്നെയും തളിരിട്ടു പൂവിടട്ടെ.

അമ്മ യശോദയ്ക്കും നന്ദനും ത-

ന്നുണ്ണിയൊത്തുള്ളം കുളിർത്തിടട്ടെ.

ഇനിയുമെൻ ജീവിതശിഷ്ടമിങ്ങി- 

മ്മലർവനിതന്നിൽ കഴിയുവോൻ ഞാൻ 

അവതാരലീലകളാകമാനം 

അവനിതൻ വാഴ്വിൽ ഞാൻ തീർത്തുവല്ലോ.

കുവലയാപീഡമോ മാൻകിടാവായ് 

നിപതിച്ചു ചാണൂരമുഷ്ടികരും 

കംസനും കാലപുരിയണഞ്ഞു 

മന്നനായ് മുത്തച്ഛനുഗ്രസേനൻ.  

ബന്ധനമുക്തരായെൻ പിതാവു-

മമ്മയും മറ്റുള്ള യാദവരും

ദ്വാരക തീർത്തു ഞാൻ കുണ്ഡിനത്തിൻ

നാരീമണിയെയും കൊണ്ടുപോന്നു.

മന്നിലധർമ്മമൊടുക്കുവാനും 

ധർമ്മത്തെ വീണ്ടുമുറപ്പിക്കാനും 

അങ്ങു കുരുക്ഷേത്രയുദ്ധഭൂവിൽ 

കൊന്നു; ഞാൻ കൊല്ലിച്ചു ദുഷ്ടന്മാരെ.

പാർത്ഥന്നു ഗീതോപദേശമേകി 

പാണ്ഡുപുത്രന്മാർക്കു വാഴ്‌വുമേകി.

ഇനിയെന്നവതാരകർമ്മമൊന്നും 

ഇവിടെ നിറവേറ്റാൻ ബാക്കിയില്ല.

ഒരു ഞാങ്ങണപ്പുല്ലാൽ യാദവന്മാ-

രഖിലരും തല്ലിത്തളർന്നു വീഴും.

ഒരു നിഷാദൻ്റെ കൂരമ്പിനാലെ-

ന്നുടലും വെടിഞ്ഞു തിരിച്ചുപോകും. 

ഇനിയെൻ്റെ ശേഷിച്ച നാൾകൾ ഞാനീ-

മലരണിക്കാട്ടിൽ കഴിച്ചിടട്ടെ,

ഗോപികമാരൊത്തു നൃത്തമാടി,

രാധയൊത്താനന്ദകേളിയാടി,

വെണ്ണയും പാലും കവർന്നു പൂഴി-

മണ്ണുതിന്നമ്മതൻ കൺ‌തുറന്നു,

കാളിയദർപ്പം ശമിപ്പിച്ചിങ്ങു 

ഗോവർദ്ധനാദ്രി കുടപിടിച്ചു,

അമ്പാടി തന്നിലായർഗൃഹത്തിൽ,

വൃന്ദാവനത്തിൻ പുഴക്കരയിൽ,

ഞാനിന്നു നാകീയസൗഖ്യമുണ്ടു 

നാളുകൾ നീക്കാൻ കൊതിച്ചിടുന്നേൻ 

വൈകുൺഠവാസത്തിൽ പാൽക്കടലിൽ 

പാലാഴിമങ്കതൻ പൂമടിയിൽ,

ഇത്രയ്ക്കു സൗഖ്യം നുകർന്നതില്ല,

ഇത്ര ഞാനാനന്ദമുണ്ടതില്ല,

അക്രൂര! പോയ് വരൂ ദ്വാരകയിൽ 

രുഗ്മിണിയോടെൻ വിശേഷമോതു.

ശ്യാമകളേബരൻ ഗ്രാമഭൂവിൽ 

ഗ്രാമീണനായ് ഞാൻ സുഖിച്ചിടട്ടെ! 

© 1990 KTK


Monday 3 January 2022

കുംഭകർണൻ

Kumbhakarnan. He sleeps and he sleeps, never wanting to wake up. In spite of the loud war cries from the battlefront. Regardless of the pushing and prodding and dousing in gallons of water by the tuskers appointed by his brother, the Ten-Headed. He is reluctant to wake up even as he watches his Lanka Lakshmi disappearing like a dream, unfettered and free.

As you read the poem, you realise that Kumbhakarnan is none else, but you and me. Drugged and doped by delusions, we sleep, not rousing to the loud wake-up calls by the times we live in, or rather, we sleep in. Amidst the power-mongers and the terror-wielders, we continue to doze even as we watch the world that we know slip away from us. We refuse to wake up, as we continue to feign slumber.

Here’s a poignant rendition of the poem by the highly-acclaimed and much-awarded writer Sandhya E.


കുംഭകർണൻ


ശക്തമാമധികാര-

     മദ്യമാവോളം മോന്തി 

മത്തനായ് നികുംഭില 

    വാഴുന്നു ദശഗ്രീവൻ.


ഭക്തിയെ മധുവാക്കി 

     സാകേതമകുടത്തിൻ 

ഭൃത്യനായ് പരചാര-

     വൃത്തിയിലനുജാതൻ.


നിദ്രതൻ 'ചരസ്സാ'ലീ-

     യന്യോന്യവൈരുധ്യങ്ങൾ 

വിട്ടു ഞാൻ സമാധിതൻ 

     നിർവൃതി നുകരുമ്പോൾ,


എന്തിനു കുംഭീന്ദ്രന്മാർ 

     കുലുക്കിജ്ജലാധാര

ചിന്തുന്നു സുഷുപ്തിതൻ 

     ശാന്തിയെ നിഹനിക്കാൻ?


ഇല്ല ഞാനുണരില്ല;

     പഞ്ജരവിമുക്തയാ-

യെൻ പ്രിയലങ്കാലക്ഷ്മി 

     മായുന്നു കിനാവുപോൽ.


ലക്ഷ്മണബാണങ്ങളാ-

     ലിന്ദ്രജിത്തടിയുന്നു;

കത്തുന്നു ത്രികുടാദ്രി-

     ശൃംഗങ്ങളൊന്നൊന്നായി.



ഇല്ല ഞാനുണരില്ല; 

      മോഹത്തിൻ നിദ്രാവത്ത്വ-

ത്തിങ്കലെന്നസ്തിത്വമുൾ-

     ചേർന്നലിഞ്ഞഴിയട്ടെ!


© 1990 KTK  


സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...