Saturday 31 July 2021

കെടാവിളക്ക്

Aryavaidyan P K Warrier, the doyen of Ayurveda, passed on to his divine abode earlier this month, leaving a void in the field of Ayurveda and healthcare. He was an elder brother, friend and guide to my father.  His passing on leaves an empty space in my father’s heart that will never be filled.

I share here Achhan’s poetic tribute to the departed soul who was a gentle healer and a great humanist. The poem rendered in the mellifluous voice of Dr. K. V. Rajagopalan, Kottakkal Arya Vaidya Sala, offers a prayer to the ‘kedavilakku’ – the ‘eternal lamp’ – that dwells in the ‘sivamandiram’ (Kailasamandiram) – the ‘abode of Lord Siva’.

The poem was rendered at the release function of the book “Vaidyathinte Bhoomiyum Akaashavum’, which in itself is a tribute to Dr. P. K. Warrier, by Dr. K. Muraleedharan.

The listeners may find a slight variation in the words between the rendition and the poem below. That is because Achhan has revisited and revised the poem.

കെടാവിളക്ക്


ഒരിക്കലും കെടാതെങ്ങും 

   പ്രഭാപൂരം പരത്തുന്ന 

"ശിവമന്ദിര"ത്തിൽ വാഴും 

  മണിവിളക്കേ!

ഒരിക്കലും നിലക്കാത്തൊ-

  രമൃതവർഷമെ പാരിൽ

വിനയത്തിൻ ദയാവായ്‌പിൻ 

  നിറകുടമേ!

വെളുത്തവസ്ത്രങ്ങൾ ചുറ്റി 

  ഭസ്മം പൂശി ആതുരരെ 

പരിചരിക്കുവാനെത്തും 

   കൽപ്പദ്രുമമേ 

ഒരിക്കലും നശിക്കില്ലാ 

   സ്നേഹസാന്ദ്രസ്‌മരണകൾ 

ഒരിക്കലും മറക്കില്ലാ

   മഹത്പ്രഭാവം

അനശ്വരനങ്ങയ്ക്കനു -

  ശോചനങ്ങൾ അർപ്പിച്ചീടു-

മറിവില്ലാത്തവർ നാമീ 

  അനുഗാമികൾ 

പ്രതിജ്ഞ ചെയ്യുന്നു ഞങ്ങ-

   ളങ്ങയുടെ വഴികളി-

ലവിരതമഖിലർക്കു-

   മാശ്വാസമേകാൻ 

ഭവാനിങ്ങുകൊളുത്തിയൊ-

   രറിവിൻ്റെ വിളക്കുക-

ളണയാതെ നിലനില്ക്കാ-

   നനുഗ്രഹിക്കൂ

നമസ്കരിക്കുന്നു ഞങ്ങ-

   ളത്തിരുസന്നിധിതന്നിൽ 

നമസ്കാരം നന്മയുടെ 

   നിലവിളക്കേ!


© 2021 KTK


Tuesday 27 July 2021

ഉള്ളും പുറവും


The smile on the periwinkle reveals the joy of the entire spring. What fills the littlest drop, fills the entire ocean. And that gasp of breath that passed through me was the wind that toppled the tree.

The littlest of little things in this universe reflects the ultimate reality. Achhan’s first poem on this blog, from which the blog gets its title, Ullum Puravum, ponders on this ultimate truth.

Below is a rendition of the poem by Smitha Keeran Warrier - the poet's daughter and my sister.
 

ഉള്ളും പുറവും

മഞ്ഞിൻ കണത്തിലനന്തമാമാകാശ-
മണ്ഡലം ബിംബിച്ചിടുന്നപോലെ,

വാർമഴത്തുള്ളിയിലാദ്യന്തഹീനമാം
ആഴി ചുരുങ്ങിയൊതുങ്ങുംപോലെ,

പണ്ടഗസ്ത്യൻ മുനിയൊറ്റയിറക്കിനാൽ
അംബുധിയാകെ കുടിച്ചപോലെ,

എന്നുള്ളിനുള്ളിലീ ബ്രഹ്മാണ്ഡമണ്ഡല-
മെല്ലാം പ്രതിഫലിക്കുന്നുവെന്നോ?

ഇക്കാണും ജ്യോതിർഗ്ഗണങ്ങൾ, ചരാചര-
ലക്ഷങ്ങളൊക്കെയുമെൻ്റെയുള്ളിൽ

രാജിക്കും സത്തതൻ ബിംബങ്ങൾ മാത്രമോ?
ഏകമാം സത്യമതൊന്നുതാനോ?

നീലക്കാർവർണൻ്റെ ചോരിവായ്ക്കുള്ളില-
ഗ്ഗോപി യശോദ കൺപാർത്തപോലെ,

ഉള്ളും പുറവും നിറഞ്ഞൊരസ്സത്യമുൾ-
ക്കൊള്ളുവാനുള്ളമുണർന്നിടാവൂ!

© 1991 KTK 


Monday 19 July 2021

രചന [എൻ്റെ കവിത - ഭാഗം നാല്]



The metamorphosis of a poet is as amazing as that of a butterfly. It begins with the love for poetry germinating in him. He is then ready to lose himself in this newfound love, which creates magic in his mind, unknown and unseen by the world outside. Slowly, words of poetry start sprouting in him which grow into beautiful wings. And, in wonder, he spreads these wings and flies into the sky to discover new realms of the horizon within him. Here's about Achhan's evolution into a poet.

രചന 

ഏഴാംക്ലാസ്സ്‌സിൽ പഠിയ്ക്കുമ്പോൾ സ്‌കൂളിലെ കയ്യെഴുത്തുമാസികയിൽ 'അന്തിക്ക് കോന്തൻ ഈന്തുംകൊണ്ടു ചന്തയ്‌ക്ക് പോയതും ചന്തമുള്ള കോന്തിയെ കാന്തയാക്കിയതുമായ' ഹാസ്യം നിറഞ്ഞ നാല് ശ്ലോകങ്ങൾ എഴുതിയത് ഓർമ്മയുണ്ട്. എലത്തൂർ സി.എം.സി. ഹൈസ്‌കൂളിലെ സത്യാനന്ദൻ മാസ്റ്റർ ഒരു കവിയും ചങ്ങമ്പുഴയുടെ വലിയ ആരാധകനുമായിരുന്നു. അദ്ദേഹം ധാരാളം കവിതകൾ എഴുതുമായിരുന്നു. അവയെല്ലാം പകർത്തി എഴുതാനുള്ള ചുമതല എനിക്കായിരുന്നു.അങ്ങനെ പകർത്തിപ്പകർത്തി ആദ്യകാലത്ത് പുരാണങ്ങളിൽനിന്ന് നേടിയ കൊച്ചുകോച്ചറിവുകൾ കൂടുതൽ ആഴത്തിൽ പതിഞ്ഞു. ഗ്രീഷ്മം, വസന്തം തുടങ്ങിയ ഋതുക്കളെക്കുറിച്ചും, പ്രഭാതം, സന്ധ്യ, ആകാശം, ഭൂമി ഇവയെക്കുറിച്ചും മാസ്റ്റർ പറഞ്ഞതനുസരിച്ചു ഞാൻ പദ്യങ്ങൾ രചിച്ചു.

ഒമ്പതാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് (1953) 24 വരിയിൽ കേകാവൃത്തത്തിൽ 'ഉദയം' എന്ന കവിത എഴുതിയത്. ഈ കവിത ബാലപംക്തിയിൽ കൊടുക്കാമെന്ന് മാസ്റ്റർ പറഞ്ഞു. അങ്ങനെ എലത്തൂരിൽനിന്ന് മുക്കത്തേയ്ക്ക് പോകുമ്പോൾ കോഴിക്കോട്ടിറങ്ങി മാതൃഭൂമിയിൽ ബാലപംക്തിയിലെ കുട്ടേട്ടനെ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് വലിയ ഒരു മേശയുടെ പിന്നിൽ കുറേശ്ശെ തേഞ്ഞ പല്ലുകളുമായി ചിരിച്ചുകൊണ്ടെന്നെ സ്വീകരിച്ച ആ വലിയ മനുഷ്യനെ ഞാൻ ആദ്യമായി കാണാനിടവന്നത്. അദ്ദേഹം ഞാൻ കൊടുത്ത കടലാസ്സിൽ കുറെ വെട്ടും തിരുത്തും വരുത്തി മാറ്റിവെച്ചു. അടുത്ത ആഴ്ച വന്ന മാതൃഭൂമിയിലെ ബാലപംക്തിയിൽ എൻ്റെ കവിത അച്ചടിച്ചു വന്നപ്പോഴുണ്ടായ ആഹ്ളാദത്തിന് ഒരു കയ്യും കണക്കുമില്ല. പിന്നീട് ബാലപംക്തിയിൽ സ്ഥിരമായി എൻ്റെ കവിതകൾ വന്നുതുടങ്ങിയപ്പോൾ സത്യാനന്ദൻമാസ്റ്റർ പോലും അത്ഭുതപ്പെട്ടു. സ്‌കൂളിൽ എന്നെ വിദ്യാർത്ഥിലീഡറായി തിരഞ്ഞെടുത്തു. ഓരോ കവിതയ്ക്കും പത്തോ, പതിനഞ്ചോ ഉറുപ്പിക പ്രതിഫലമായി ലഭിച്ചത് പോസ്റ്റ്മാൻ ക്ലാസ്സിൽത്തന്നെ കൊണ്ടുവന്ന്‌ തരുമായിരുന്നു. ആ പണം കൊണ്ട് സി.ആം.സി. റസ്റ്റാറന്റിൽ വെച്ചു സുഹൃത്തുക്കൾക്ക് ചായയും നെയ്യപ്പവും വാങ്ങിക്കൊടുത്തു.

സത്യാനന്ദൻ മാസ്റ്ററെപ്പോലെ ഒരു മലയാളം അദ്ധ്യാപകനാവാനായിരുന്നു എൻ്റെ ആഗ്രഹം. പിന്നീട് കോളേജിൽ ഇംഗ്ളീഷ് ലക്‌ചററാവാമെന്ന് ആഗ്രഹം വലുതാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഇംഗ്ളീഷ് ഓണേഴ്‌സിന്ന് ചേരുകയും ചെയ്തു. എനിക്ക് കൂടുതൽ ഉയർന്ന പദവികൾ കിട്ടണമെന്ന് ആഗ്രഹിച്ച അച്ഛൻ എഞ്ചിനീയറിങ്ങ് കോളേജിൽ ചേരണമെന്ന് നിർബന്ധിച്ചു. അങ്ങനെ ഞാനൊരു എഞ്ചിനീയറായി. അക്കാലത്തും എൻ്റെ കവിതകൾ മാതൃഭൂമി, ജനയുഗം, ജയകേരളം തുടങ്ങിയ പല വാരികകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം റെയിൽവേ വൈദ്യുതീകരണവിഭാഗത്തിൽ പ്രോജക്ട് എഞ്ചിനീയറായി ജോലിക്ക് ചേർന്നശേഷം മലയാളസാഹിത്യത്തോടും കവിസുഹൃത്തുക്കളോടും ഉള്ള ബന്ധം തീരെ ഇല്ലാതായി. ഉത്തരേന്ത്യയിലും മറ്റുമായി പത്തോ പതിനഞ്ചോ വർഷങ്ങൾ കഴിഞ്ഞതിനുശേഷം മദ്രാസിൽ പോസ്റ്റിങ്ങ് കിട്ടിയപ്പോഴാണ് ആ ബന്ധങ്ങൾക്ക്‌ വീണ്ടും ഉണർവുണ്ടായത്.ഇവിടത്തെ ആനുകാലികങ്ങളോടും സാഹിത്യകാരന്മാരോടുമുള്ള ബന്ധത്തിന് അകൽച്ച തട്ടിയെങ്കിലും എയർപോർട്ടുകളിൽ വിമാനം കാത്തുനിൽക്കുന്ന വേളകളിലും തീവണ്ടിയിൽ ദൂരസംഞ്ചാരം ചെയ്യുന്ന അവസരങ്ങളിലും ആ ഏകാന്തതയുടെ സുഖദു:ഖങ്ങൾ ഞാൻ അനുഭവിക്കാറുണ്ടായിരുന്നു. മദ്രാസിലെ ജീവിതത്തിന്നിടക്കാണ്  ഞാൻ വീണ്ടും ആനുകാലികങ്ങളിൽ എഴുതാൻ തുടങ്ങിയതും കുറെ സമാഹാരങ്ങൾ പ്രസിദ്ധം ചെയ്തതും.

കവിത എൻ്റെ ജീവിതത്തിലെ ഒരിക്കലും വിട്ടുപിരിയാത്ത ഒരേ ഒരു കൂട്ടുകാരിയാണ്. കവിതയിൽനിന്ന് ധനമമ്പാദനമോ, പ്രശസ്തിയോ, പുരസ്കാരമോ, ജീവിതമാർഗ്ഗമോ ഒന്നുംതന്നെ ഞാൻ ആഗ്രഹിച്ചിട്ടില്ല. സ്വകാര്യമായ എന്റെ ആനന്ദവും അഭിനിവേശവും ആണ് കവിത.

എൻ്റെ ഏകാന്തതയുമായുള്ള സംവാദങ്ങളാണ് ഈ കാവ്യശില്പങ്ങൾ. അവ ആധുനികങ്ങളോ അത്യന്താധുനികങ്ങളോ പുരോഗാമികളോ ഒന്നുമല്ല. ഈ എളിയ മാനസപുത്രിമാരെ ആസ്വാദകലോകം സ്നേഹവാത്സല്യങ്ങളോടെ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

© KTK


Sunday 11 July 2021

നക്ഷത്രലോകം [എൻ്റെ കവിത - ഭാഗം മൂന്ന്]

https://www.vecteezy.com/free-photos

Once upon a time, everyday knowledge used to be interwoven with everyday life. Medicinal values of the different herbs were common knowledge. They didn’t need a degree to practice it. Forget degree, they didn’t even need to be literate to use it. People had different skills and knowledge, and they were interdependent. In those times, when satellite communication was not even in their wildest imagination, the common man knew about the stars and the planets. Knowledge was both vast and deep, both practical and philosophical. Knowledge was so simple in function that we doubted its authenticity. It was so intricate in concept that we failed to validate its accuracy.

Achhan belongs to a generation that tried to hold steadfast to its knowledge that was steadily losing its meaning.

നക്ഷത്രലോകം 

വെളുത്തവാവുതോറും എനിക്ക് കഠിനാമായ ശ്വാസംമുട്ട് ഉണ്ടാവാറുണ്ട്. അതിന്ന് ഔഷധമായി ആടലോടകത്തിൻ്റെ ഇലകൾ ഞാൻ തന്നെ ശേഖരിച്ചുവെയ്ക്കും.ഇലകൾ കുത്തിപ്പിഴിഞ്ഞു നീരുണ്ടാക്കിയത് ഭയങ്കരമായ കയ്പ്പാണെങ്കിലും ഞാൻ സേവിക്കാറുണ്ട്.പക്ഷെ അതുകൊണ്ട് ശ്വാസംമുട്ട് നിൽക്കുകയില്ല. ആശാരിവീട്ടിലെ കല്ല്യാണി ഒരു എണ്ണ കാച്ചിക്കൊണ്ടുവരും. ആ എണ്ണ ശിരസ്സിലും കഴുത്തിലും ഓരോ സന്ധികളിലും പുരട്ടി കല്ല്യാണി കുറച്ചു നേരം മന്ത്രം ജപിച്ചാൽ ശ്വാസംമുട്ടിന് ആശ്വാസമാകും. കല്ല്യാണിക്ക് ഓണക്കാലത്ത് മുണ്ട് കൊടുക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. വയറുവേദന വന്നാൽ ചെറുമക്കുടിലിലെ കൊറ്റിയായിരുന്നു എൻ്റെ ഡോക്ടർ. എൻ്റെ മുന്നിൽ ദൂരത്ത് വന്നിരുന്ന് ഒരു തിരി കത്തിച്ചു കുത്തനെ പിടിച്ചു കുറച്ചുനേരം മന്ത്രം ജപിച്ചാൽ എൻ്റെ വയറുവേദന പറപറക്കും. ജപിക്കുന്ന മന്ത്രമെന്താണെന്നു കൊറ്റിയോ കല്ല്യാണിയോ എന്നോടു വെളിപ്പെടുത്തിയില്ല. എൻ്റെ മുടി വളരാൻ 'ശ്രീ' താളി കൊണ്ടുവന്ന്  തരാറുള്ള ചിരുതക്കുട്ടിയേയും ഞാൻ ഓർമ്മിക്കുന്നു.

ആഴ്ചതോറും അച്ഛൻ വന്നാൽ എന്നെ മടിയിലിരുത്തി പലതും പറഞ്ഞുതരുന്ന കൂട്ടത്തിൽ ആകാശത്തിലെ നക്ഷത്രങ്ങളെപ്പറ്റി പഠിപ്പിക്കുമായിരുന്നു. അച്ഛന് എല്ലാ നക്ഷത്രങ്ങളെയും തിരിച്ചറിയാം. അശ്വതി അശ്വമുഖം പോലെ, മകീരം മന്നിങ്ങാക്കണ്ണുപോലെ, തിരുവാതിര തീക്കട്ടപോലെ എന്ന് തുടങ്ങി ഓരോ നക്ഷത്രത്തെയും ചൂണ്ടിക്കാട്ടി പറഞ്ഞുതരും. എൻ്റെ ചിന്തമുഴുവൻ വിദൂരങ്ങളായ ഈ നക്ഷത്രലോകങ്ങളെക്കുറിച്ചായിരുന്നു. രാത്രി പാറിനടക്കുന്ന മിന്നാമിനുങ്ങുകളെക്കണ്ട് നക്ഷത്രങ്ങളിൽനിന്ന് അടർന്നുവീണ തീപ്പൊരികളാണെന്ന് ഞാൻ വിചാരിക്കും. 

സ്‌കൂളിൽ ചേർന്നുപഠിച്ചാൽ 'ശുദ്ധം' മാറും. അതുകൊണ്ടു സ്‌കൂൾജീവിതം തുടങ്ങാൻ വൈകി. അഞ്ചാംക്ലാസ്സിലാണ് സ്‌കൂളിൽ ചേർന്നത്. അതുവരെ ട്യൂഷൻ പഠിപ്പിച്ചത് അടുത്ത സ്‌കൂളിലെ നമ്പ്യാർ മാസ്റ്ററായിരുന്നു. നമ്പ്യാർ മാസ്റ്റർ ഓരോ സ്‌കൂളിലും മാറ്റമായി വന്നാൽ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിൽ സംബന്ധം തുടങ്ങും. മാസ്റ്ററുടെ കുട്ടികൾ പിന്നീട് അച്ഛനെ തേടിപ്പോവാറുള്ളത് എനിക്കോർമ്മയുണ്ട്. ഏതായാലും മാസ്റ്റർ പഠിപ്പിച്ചിരുന്ന നളചരിതവും 'കിതവനായ നീ ഉടുവസ്ത്രത്തിൻ്റെ പാതി അപഹരിച്ചു എന്നെ കാട്ടിൽ തനിച്ചാക്കി എവിടെപ്പോയി' എന്ന ദമയന്തിയുടെ വിലാപവും ഇന്നും ഞാൻ ഓർമ്മിക്കുന്നു.

© KTK

(തുടരും)


Friday 2 July 2021

മൊയ്തീൻ്റെ വാഗ്ദാനം [എൻ്റെ കവിത - ഭാഗം രണ്ട്]

 
https://www.vecteezy.com/free-photos

There’s something about growing up listening to stories. You believe you belong in those stories. The dividing line between fact and fiction is but faint. Then one day you have a rude awakening. You realise that the stories were not yours after all. But you are still fascinated by them. They go with you wherever you go. Here’s a narration about such an awakening. One of the earliest encounters of the poet’s young mind with reality.

മൊയ്തീൻ്റെ വാഗ്ദാനം

ചെറിയേടത്തിക്ക് ഗുണകോഷ്ട്ഠം ഹൃദിസ്‌ഥമായിരുന്നു. പത്തുവൃത്തം, നാരായണീയം, ശ്രീകൃഷ്ണചരിതം മണിപ്രവാളം എന്നീ കാവ്യങ്ങളിലെ ശ്ലോകങ്ങൾ കാണാതെ ചൊല്ലാൻ കഴിഞ്ഞിരുന്നു. ചെറിയേടത്തി ആയിരുന്നു എൻ്റെ ആദ്യത്തെ ഗുരുനാഥ. അവർക്കറിയാവുന്ന ശ്ലോകങ്ങളും, കണക്കുകളും, 27 നക്ഷത്രങ്ങളും, 15 തിഥികളും മറ്റും ഞാനും പഠിച്ചു. അമ്മക്ക് ഉച്ചക്ക് ഊണ് കഴിഞ്ഞാൽ വായന കേൾക്കണമെന്ന് നിർബന്ധമായിരുന്നു. വൈശാഖമാഹാത്മ്യം, തിങ്കളാഴ്ചമാഹാത്മ്യം, ശിവപുരാണം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, പുറയന്നൂരിൻ്റെ ഭാഗവതം ദശമസ്കന്ധം, എഴുത്തച്ഛൻ്റെ രാമായണം കിളിപ്പാട്ട് ഇവയൊക്കെ ആയിരുന്നു അമ്മ വായിച്ചുകേൾക്കുന്ന പുരാണഗ്രന്ഥങ്ങൾ.

കൂട്ടിവായിക്കാറായപ്പോഴേക്കും ഈ പുരാണങ്ങൾ വായിച്ചു കേൾപ്പിക്കേണ്ട ചുമതല എനിക്കായി. അമ്മക്ക് എല്ലാ പുരാണകഥകളും കാവ്യാർത്ഥങ്ങളും വിശദമായി അറിയാമായിരുന്നു. അങ്ങനെ അമ്മയെ വായിച്ചുകേൾപ്പിച്ചും, അമ്മ പറഞ്ഞുതരുന്ന സാരാർത്ഥങ്ങൾ ഗ്രഹിച്ചും എനിക്ക് പുരാണകഥകളിൽ ഒരുപാട് തഴക്കം വന്നു. ജീവിച്ചിരിക്കുന്നവരേക്കാൾ പ്രിയപ്പെട്ടവർ പുരാണകഥാപാത്രങ്ങളായി. ആകാശത്തു കാണുന്ന സൂര്യചന്ദ്രന്മാരും, ഭൂമിയും, അടുക്കളയിൽ കത്തുന്ന അഗ്നിയും എല്ലാം കഥാപാത്രങ്ങളായി. ഓരോ മരത്തിലും നളകൂബരമണിഗ്രീവന്മാർ ഒളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. അച്ഛൻ നന്ദഗോപരും അമ്മ യശോദയും ചെറിയേടത്തി ഗോപകന്യകയും ആയി. ഈ പുരാണസ്വാധീനം എന്നിൽ എല്ലാ കാലത്തും നിലനിന്നു.

തൊഴുത്തിലെ പശുക്കളും പശുക്കുട്ടികളും എനിക്ക് വലിയ ഹരമായിരുന്നു. സ്നേഹത്തോടുകൂടി താടയിൽ ചൊറിഞ്ഞുകൊടുത്താൽ അവ നക്കിത്തോർത്തുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. പശുക്കുട്ടികളെ പുല്ലുമേയാൻ കൊണ്ടുപോയി കെട്ടുന്നതും വൈകുന്നേരം ആലയിൽ കൊണ്ടുവന്നു കെട്ടുന്നതും ഞാൻ തന്നെ.

കാലിത്തൊഴുത്തിൽ എല്ലാ പശുക്കളുടേയും അമ്മയായി വെളുത്തുതടിച്ച സുന്ദരിയായ ലക്ഷ്മി എന്ന അമ്മപ്പശു ഉണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഈ തള്ളപ്പശുവിന് പ്രസവശേഷി ഇല്ലാതെയായി. അച്ഛൻ ഈ വെളുത്ത പയ്യിനെ 15 ക.ക്ക് വിൽക്കാൻ തീരുമാനിച്ചു. പശുവിനെ മൊയ്തീൻ വാങ്ങിക്കൊണ്ടുപോയി കൊന്ന് ഇറച്ചിവിൽക്കുമെന്ന് ആരോ എന്നോടു പറഞ്ഞു. പയ്യിനെ വിൽക്കരുതെന്ന് ഞാൻ അച്ഛനോട് താണുകേണപേക്ഷിച്ചു. കൊല്ലാനല്ലെന്ന്  മൊയ്‌തീൻ തന്ന വാഗ്ദാനത്തിൻമേൽ പശുവിനെ കൊണ്ടുപോവുകതന്നെ ചെയ്തു.

അന്ന് ഞാൻ അനുഭവിച്ച ദുഃഖവും സങ്കടവും പറയാനാവില്ല. പിന്നീട് എൻ്റെ അമ്മ വാഹനാപകടത്തിൽപ്പെട്ടു മരിച്ചുപോയപ്പോൾ ഒരിക്കൽക്കൂടി ആ ദുഃഖം ഞാൻ അനുഭവിച്ചു. മൊയ്തീനെ ഹിരണ്യകശിപുവായും രാവണൻ എന്ന ദുഷ്ടരാക്ഷസനായും കണ്ടു. ആ രാക്ഷസൻ ലക്ഷ്മിപ്പശുവെ വെട്ടാൻ ഓങ്ങുന്നതും അവൾ എന്നെ വിളിച്ചു കരയുന്നതും സ്വപ്നത്തിൽ കണ്ടു ഞാൻ ഞെട്ടിയുണർന്നു. 15 കയ്ക്കു ആ പശുവിനെ കൊടുത്തത് അച്ഛൻ ചെയ്ത അക്ഷന്തവ്യമായ ഒരു ക്രൂരകൃത്യമായി എനിക്ക് തോന്നി.

©KTK

(തുടരും)


സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...