Sunday, 14 January 2024
Tuesday, 1 February 2022
കൃഷ്ണപ്പരുന്ത്
The subject of the poem, the kite, is soaring the skies and looking for a place to perch on to give his tired wings some rest. He sees the transmission lines and towers, and in all his innocence, mistakes them as an offering of kindness by man to provide the birds a resting place. He swoops down and no sooner than he perches, is electrocuted. The lineman who comes to remove the dead bird portends that he too, like the bird, may one day fall prey to the predatory technology. The poet calls the bird a martyr to human kindness. Indeed, one wonders how kind really is the humankind.
Listen to a soul-stirring rendition of the poem by Dr. K. V. Rajagopalan.
കൃഷ്ണപ്പരുന്ത്
അകലെപ്പൈക്കാറതൻ
ജലവൈദ്യുതശക്തി-
യഖിലം സമാർജ്ജിച്ചു
പോകുമാ നീളൻകമ്പി,
വിണ്ണിനെ പ്രദക്ഷിണം
വെയ്ക്കുന്ന കൃഷ്ണപ്പരു-
ന്തുന്നിദ്രമോദം ദർശി-
ച്ചീവിധം വിചാരിച്ചു:
'കരുണാമയനല്ലോ
മാനവൻ - പ്രക്ഷീണരായ്
കരയും ഖഗങ്ങൾക്കി-
പ്പാതകൾ തീർത്താനല്ലോ.
അങ്ങിങ്ങു ചില ചേക്കു-
വൃക്ഷങ്ങളുണ്ടേ* - മര-
ക്കൊമ്പിൽ ഞാനിരുന്നല്പം
വിശ്രമം നുകരട്ടെ'.
മർത്ത്യൻതൻ കരുണയ്ക്കു
രക്തസാക്ഷിയായ്ത്തീർന്നു
മൃത്യുവെ വരിച്ചോര-
പ്പക്ഷിവര്യനെക്കാൺകേ,
അന്തിമോപചാരങ്ങള-
ർപ്പിക്കാനൊരു ലൈൻമേ-
നങ്ങു വന്നെത്തി തോളിൽ
മുളങ്കോണിയും താങ്ങി:
'ഇന്നു നീ ഞാനാം നാളെ-
യിക്കിരാതനു തീറ്റ'
യെന്നാവാമൊരു നെടു-
വീർപ്പിലൂടവനോതി.
* Intermediate Towers
In the
poem, the poet refers to the Pykara Hydro-electric Power Station. Commissioned
in 1933, this is one of the oldest power stations in South India and was declared
as a heritage power plant in 1997.
© 1959 KTK
Wednesday, 1 September 2021
അരക്കില്ലം
This poem, Arakkillam, was written in 1991. The poet reflects on the world around him and sees nothing but a recreation of Kurukshetra. Sons are at war with each other. The pillars of virtue are breaking down. The mighty are drunken on power. Truth is stripped of all its worth, and the abuse continues in all its versions. And that secret exit to safety that our forefathers had shown us - alas, we have forgotten all about it. Thirty years down the lane, we are still where we were. We are the same, if not worse. Were we ever equipped to put together for ourselves a better place? Is it really in us to turn things around? Do we even have the will?
Listen to a heartrending recital of the poem by Dr. K. V. Rajagopalan.
അരക്കില്ലം
ഹസ്തിനപുരമിന്നൊ-
രരക്കില്ലാമായതു
കത്തിച്ചു കാശുണ്ടാക്കാൻ
മത്സരിക്കുന്നു ഞങ്ങൾ.
അപ്പിതാമഹൻ പണ്ടു
രക്ഷയ്‌ക്കായോതിത്തന്ന
ഗഹ്വരമാർഗ്ഗം പോലും
ഞങ്ങളിന്നോർക്കുന്നില്ല
ഒരു തീപ്പൊരി - ഒരു
കൈത്തിരി - കൊട്ടാരമി-
തൊരു ഖാണ്ഡവപ്രസ്ഥം;
ഇത്തിരിച്ചാരം മാത്രം.
പണ്ടൊരു നൃപാലനു
മുക്കുവത്തിയിലുണ്ടായ്
നമ്മുടെ പരമ്പര;
കലഹം തുടരുമ്പോൾ,
അന്ധനായ് നൃപൻ, മദാ-
ലന്ധരായ്സ്സുതർ; നേരി-
നില്ലുടുവസ്ത്രം; ബലാൽ-
ക്കാരമേ തുടരുന്നു.
ധർമ്മത്തിൻ പാദം നാലു-
മൊടിഞ്ഞു; കലിക്കിന്നു
തങ്ങുവാനീ നാടാകെ-
പ്പതിച്ചു നല്കീ രാജൻ.
ഇല്ലിനിദ്ധർമ്മക്ഷേത്രം;
ഇല്ലിനിഗ്ഗീതാസൂക്തം;
ഇങ്ങൊരു നിഷാദാഗ്നി-
നാളമേ പടരുന്നു.
© 1991 KTK
Sunday, 8 August 2021
ഉള്ളും പുറവും (പുനരര്‍പ്പണം)
Just as the
whole expanse of the sky is reflected in a little dewdrop, or the infinity of
the ocean is contained in a small drop of rain, perhaps the universe in its
entirety reflects within me too? The poet asks.
Are these
galaxies of stars and the zillions of beings, living and non-living, but just
reflections of the essence that resides in me? Is this, then, the ultimate
truth? He ponders.
മഞ്ഞിൻ കണത്തിലനന്തമാമാകാശ-
മണ്ഡലം ബിംബിച്ചിടുന്നപോലെ,
വാർമഴത്തുള്ളിയിലാദ്യന്തഹീനമാം
ആഴി ചുരുങ്ങിയൊതുങ്ങുംപോലെ,
പണ്ടഗസ്ത്യൻ മുനിയൊറ്റയിറക്കിനാൽ
അംബുധിയാകെ കുടിച്ചപോലെ,
എന്നുള്ളിനുള്ളിലീ ബ്രഹ്മാണ്ഡമണ്ഡല-
മെല്ലാം പ്രതിഫലിക്കുന്നുവെന്നോ?
ഇക്കാണും ജ്യോതിർഗ്ഗണങ്ങൾ, ചരാചര-
ലക്ഷങ്ങളൊക്കെയുമെൻ്റെയുള്ളിൽ
രാജിക്കും സത്തതൻ ബിംബങ്ങൾ മാത്രമോ?
ഏകമാം സത്യമതൊന്നുതാനോ?
നീലക്കാർവർണൻ്റെ ചോരിവായ്ക്കുള്ളില-
ഗ്ഗോപി യശോദ കൺപാർത്തപോലെ,
ഉള്ളും പുറവും നിറഞ്ഞൊരസ്സത്യമുൾ-
ക്കൊള്ളുവാനുള്ളമുണർന്നിടാവൂ!
© 1991 KTK
Saturday, 31 July 2021
കെടാവിളക്ക്
Aryavaidyan
P K Warrier, the doyen of Ayurveda, passed on to his divine abode earlier this
month, leaving a void in the field of Ayurveda and healthcare. He was an elder
brother, friend and guide to my father.
His passing on leaves an empty space in my father’s heart that will
never be filled.
I share
here Achhan’s poetic tribute to the departed soul who was a gentle healer and a
great humanist. The poem rendered in the mellifluous voice of Dr. K. V. Rajagopalan,
Kottakkal Arya Vaidya Sala, offers a prayer to the ‘kedavilakku’ – the ‘eternal
lamp’ – that dwells in the ‘sivamandiram’ (Kailasamandiram) – the ‘abode of Lord
Siva’.
The poem
was rendered at the release function of the book “Vaidyathinte Bhoomiyum
Akaashavum’, which in itself is a tribute to Dr. P. K. Warrier, by Dr. K.
Muraleedharan.
The listeners may find a slight variation in the words
between the rendition and the poem below. That is because Achhan has revisited
and revised the poem.
കെടാവിളക്ക്
ഒരിക്കലും കെടാതെങ്ങും
പ്രഭാപൂരം പരത്തുന്ന
"ശിവമന്ദിര"ത്തിൽ വാഴും
മണിവിളക്കേ!
ഒരിക്കലും നിലക്കാത്തൊ-
രമൃതവർഷമെ പാരിൽ
വിനയത്തിൻ ദയാവായ്‌പിൻ
നിറകുടമേ!
വെളുത്തവസ്ത്രങ്ങൾ ചുറ്റി
ഭസ്മം പൂശി ആതുരരെ
പരിചരിക്കുവാനെത്തും
കൽപ്പദ്രുമമേ
ഒരിക്കലും നശിക്കില്ലാ
സ്നേഹസാന്ദ്രസ്‌മരണകൾ
ഒരിക്കലും മറക്കില്ലാ
മഹത്പ്രഭാവം
അനശ്വരനങ്ങയ്ക്കനു -
ശോചനങ്ങൾ അർപ്പിച്ചീടു-
മറിവില്ലാത്തവർ നാമീ
അനുഗാമികൾ
പ്രതിജ്ഞ ചെയ്യുന്നു ഞങ്ങ-
ളങ്ങയുടെ വഴികളി-
ലവിരതമഖിലർക്കു-
മാശ്വാസമേകാൻ
ഭവാനിങ്ങുകൊളുത്തിയൊ-
രറിവിൻ്റെ വിളക്കുക-
ളണയാതെ നിലനില്ക്കാ-
നനുഗ്രഹിക്കൂ
നമസ്കരിക്കുന്നു ഞങ്ങ-
ളത്തിരുസന്നിധിതന്നിൽ
നമസ്കാരം നന്മയുടെ
നിലവിളക്കേ!
© 2021 KTK
നിഴൽ
The different ways in which the poet relates to "the woman" through the different stages, or rather, the different ages, of his ...
-
Today I am veering a little from the usual poetry and poetic ruminations of the poet. Characteristic of the poet is the underlining spirit...
-
Years ago, or rather, decades ago, during a personal interaction with poet Kamala Das (later known as Kamala Suraiyya) at a literary works...
-
K. T. Krishna Variar Smrtipuraskaram 2025 presented to K. V. Ramakrishnan Poet, translator, academician and former assistant editor of Mathr...
