Sunday 22 August 2021

ചിലന്തിവല

Chilanthivala was written by my father when he was pursuing his intermediate (later known as pre-degree and presently, higher secondary) education. A poem inspired by Jonathan Swift’s ‘Gulliver’s Travels’ in which an ingenious architect found a way of building houses by beginning at the roof and working downward to the foundation, this poem could have been a turning point in his journey as a poet.

Perhaps this was the first poem that moved him up from the Baalapankthi (Children’s Section) pages to the main section of Mathrubhumi. That the poem was approved by none other than the literary genius, poet, and scholar N. V. Krishna Warrier, who was the then editor of Mathrubhumi, makes the poem all the more special to the poet. To this day he cherishes the note of appreciation he received for the poem from the legendary poet himself. 

The poem has been rendered here by the poet's daughter and my sister Sreedevi Unni.

[Image: vecteezy.com]

ചിലന്തിവല 


സദ്രസം തൈത്തെന്നലിൽ 

     ചാഞ്ചാടി മേവുന്നൊരാ 

ക്ഷുദ്രമാം ചിലന്തിതൻ 

     വല കണ്ടിരുന്നു ഞാൻ,


മാമകഹൃദയത്തിൽ 

     വലകെട്ടുന്നു നാനാ-

മാദകവികാരങ്ങ-

     ളായിടും ചിലന്തികൾ.


പതുക്കെത്തലയാട്ടി-

     ച്ചിരിച്ചു വല - ഞാനോ 

പടുത്തു നൂറായിരം 

     ഹർമ്മ്യങ്ങളെന്നുള്ളത്തിൽ.


വെണ്ണക്കല്ലിനാൽ തീർത്ത 

     വെണ്മാടം ശരത്തിലെ 

വെണ്ണിലാവിനെപ്പോലും 

     ജയിച്ചു തെളിമയാൽ 


അമരാവതിപോലും 

     ലജ്ജിച്ചു മമ ഹർമ്മ്യ-

മഭിമാനോദ്വേഗത്താ-

     ലുന്മുഖം നോക്കുന്നേരം.


നീലവാനിൽ വന്നെത്തി 

     നോക്കുന്നു മാലാഖമാർ;

നീരജമിഴികളാം 

     കിന്നരകുമാരിമാർ.


അത്ഭുതസ്തിമിതരായ് 

     നിൽക്കുന്നു നാകസ്ഥന്മാർ 

നിസ്തുലപ്രഭാവമെൻ 

     രത്നപത്തനം കാൺകേ.


നീലമേഘത്തിൻ നാട്ടിൽ

     പാടുന്നു രാപ്പാടികൾ;

നീഹാരം പൊഴിക്കുന്നു

     നീരദം ഹർഷാവേശാൽ.


നാകവുമുലകവു-

     മത്ഭുതപരതന്ത്രം 

മാമകമനോഹര-

     പത്തനം സമീക്ഷിക്കേ,


അനവദ്യാനന്ദത്താൽ 

     സംഗീതം പെയ്തു ചിത്ത-

മമൃതം കവിഞ്ഞു മ-

     ന്മാനസതടാകത്തിൽ.


മാമകഹർമ്മ്യത്തിൻ്റെ

     ഭാരത്താലടിയിലെ 

മാറാല തകർന്നു പോ-

     മെന്നുഞാനോർത്തീലല്ലോ.


അലറീ തെക്കൻ കാറ്റൊ-

     ന്നയ്യയ്യോ! ചിലന്തിതൻ 

വല പോയ് ചിതറുന്നു

     നൂറു നൂറായിക്കാറ്റിൽ.


ഹന്ത! 'ഭൂമാതി'ൻ മാറിൽ 

     പതിച്ചു മമ സ്നിഗ്ദ്ധ-

ദന്തഗോപുരം, ദിവ്യ-

     സൗന്ദര്യസാക്ഷാൽക്കാരം.


ഓർക്കുകയാണിന്നു ഞാൻ*

     മോന്തായം കെട്ടാനാദ്യ-

മുദ്യമിച്ചൊരശ്ശാസ്ത്ര-

     കാരരെ, യഭിജ്ഞരെ.


വായുവിൽ കിനാവിൻ്റെ 

     താഴികക്കുടം തീർക്കും 

മാനവസഹജരെ,

     സങ്കല്പപാന്ഥന്മാരെ!


© 1958 KTK

*കുറെ ശാസ്ത്രകാരന്മാർ ഒന്നിച്ച്‌ ഒരു പുരപ്പണി തുടങ്ങിയതായി 'ഗളിവറുടെ സഞ്ചാരകഥകളി'ൽ സ്വിഫ്റ്റ് വിവരിക്കുന്നു. അവർ ആദ്യം കെട്ടിത്തുടങ്ങിയത് മോന്തായമാണ്.


Wednesday 11 August 2021

സൂര്യഗ്രഹണം

This poem took form in the poet’s mind as he was watching a solar eclipse decades ago at his native place, Mukkom, Kozhikode. The poet was overwhelmed, in his own words, by the cosmic event in all its magnificence”. Even in this captivated state of mind, the poet’s imagination is on wondrous display in all its glory as he watches the ‘wick of the eternally burning lamp snuff itself out’. He further looks at the ‘leftover soot’ and wonders if that was for Mother (Nature)’s "kohl”. The ‘mesmerizing rays of the sun’ that’s now ‘dying out’ enters his heart and, like the 'sun that fades into the empty atmosphere', he feels he melts 'like a bubble in this macrocosm'.

Read the poem as you listen to a rendition by the poet's daughter Smitha Keeran Warrier.

[Image: vecteezy.com]

സൂര്യഗ്രഹണം


നിദ്രയിൽനിന്നുമുണർന്നുഷസ്സന്ധ്യയാ-

   ളുദ്രസം വിണ്ണാറ്റിൽ നീരാടി ഭംഗിയിൽ,

പട്ടുപുടവ ഞൊറിഞ്ഞുടുത്താദരാൽ 

   നെറ്റിയിൽ മഞ്ഞവരക്കുറി ചാർത്തിയും,

രാഗാംഗലേപനം മെയ്യിലണിഞ്ഞുമി-

   ങ്ങാഗതയാകുന്നു ഗന്ധർവകന്യപോൽ.


പട്ടുതിരശ്ശീലപൊക്കിസ്സദസ്സിലേ-

    യ്‌ക്കെത്തിനോക്കീടുന്നു ബാലദിവാകരൻ,

മങ്ങിയെരിവൂ ശശാങ്കനിലവിള-

   ക്കുണ്ടതാ പാടീ ലയത്തിലപ്പക്ഷികൾ,

കണ്ണിന്നമൃതക്കുഴമ്പു പുരട്ടിയാ-

   വിണ്ണിലുദിക്കുന്നൊരുണ്ണിക്കതിരവൻ,

നിത്യം ജയിപ്പതിബ്രഹ്‌മാണ്ഡരംഗത്തിൽ

   നിസ്തുലശോഭനൻ നാട്യവിശാരദൻ!


നിത്യം കൊളുത്തുമിപ്പൊൻവിളക്കിൽ കരി-

   പറ്റുന്നതമ്മയ്ക്കു കണ്മഷിക്കാകുമോ?

കഷ്ടം! മനോഹരവിഗ്രഹമെന്തിതാ 

   ദുഷ്ടതമസ്സിൻ്റെ വായിൽ പതിക്കയോ?

മുറ്റുമങ്ങാളിജ്ജ്വലിക്കുന്ന ദിവ്യമാം 

   രത്നദീപത്തിൻ കരിന്തിരിക്കത്തലോ?

അത്തിരുദീപശിഖയെച്ചുഴന്നുകൊ-

   ണ്ടെത്തുന്നതാമോ പുതുമഴപ്പാറ്റകൾ?

അത്ഭുതമത്ഭുതം ഭാസ്കരവിഗ്രഹ-

   മല്പാല്പമായിരുൾക്കുണ്ടിൽപ്പതിക്കയാം.  


നിത്യവും കത്തിജ്ജ്വലിക്കുമദ്ദീപവും

   മൃത്യുവിൻ കാറ്റിലണയുവാൻ പോകയാം.

മുദ്രിതമാക നയനമേ! നിന്നെവ-

   ന്നുദ്രസം ചുംബിച്ചുണർത്തും മരീചികൾ,

ഘോരതമസ്സിൻ പിടിയിലമർന്നുപോയ്,

   പാരിടമാഹാ! വിളറുന്നതെന്തിനോ 

മഞ്ഞണിക്കണ്ണീർ നിറഞ്ഞുതുളുമ്പുമ-

   ക്കണ്ണുകൾ പൂട്ടുന്നു ചിക്കെന്നു താമര 

മന്നിൻ വിളർത്ത വദനം സമീക്ഷിച്ചു 

   കൊഞ്ഞനം കുത്തുന്നു നക്ഷത്രകന്യകൾ 

ആഹാ! കലമ്പി ദ്വിജവരശ്രേണിക-

   ളാഹ്ളാദമാർന്നതാ മൂളുന്നു മൂങ്ങകൾ.

മന്നിൽ ജയിക്കുമരാജകത്വത്തിന്നു 

   വെന്നിക്കൊടിയേന്തി താമസകിങ്കരർ.


ബദ്ധാഞ്ജലിയായ് നമിക്കുമെന്നാത്മാവിൽ 

   മൊട്ടിട്ടുമൊട്ടിട്ടു നില്പൂ കവിതകൾ.

കെട്ടുപോം ഭാസ്കരബിംബത്തിൽ നിന്നെൻ്റെ 

   ഹൃത്തിൽ പ്രവേശിച്ചു മാസ്മരരശ്മികൾ.

മംഗളമൂർത്തിയദ്ദേവനിശ്ശൂന്യമാ-

   മന്തരീക്ഷത്തിലലിഞ്ഞുപോകുംവിധം 

ഞാനൊരു നീർപോളയെന്നപോൽ ബ്രഹ്‌മാണ്ഡ-

   മാമിക്കയത്തിലലിഞ്ഞു പോകുന്നുവോ?

വാനവലോകർക്കുമജ്ഞാതമാകുന്നൊ-

   രാനന്ദനിർവൃതി പുൽകിയെൻ ഹൃത്തിനെ 

എൻനേർക്കു നോക്കിച്ചിരിക്കുമാ വാനിലെ-

   പ്പൊന്നൊളിതാവും ഗ്രഹങ്ങളെക്കണ്ടിദം 

ബദ്ധഭക്ത്യാദരം മന്ത്രിച്ചുപോയതി-

   ശ്രദ്ധാപുരസ്സരം മാമകഹൃത്തടം.


'അണ്ടകടാഹരഹസ്യമേ നിൻമുമ്പി-

   ലജ്ഞനർപ്പിപ്പൂ ഞാനഞ്ജലീമൊട്ടുകൾ'.

വിസ്മയനീയം മധുരം മദീയാത്മ-

   വിസ്മൃതിപോകവേ ഞെട്ടിയുണർന്നുഞാൻ.

പൊട്ടിചിരിച്ചാനഭസ്സിൽ ദിനകരൻ 

   പെട്ടെന്നണഞ്ഞു കടാക്ഷിച്ചു നിൽക്കയാം.


© 1960 KTK






Sunday 8 August 2021

ഉള്ളും പുറവും (ആലാപനം)

A poem, when rendered, conveys the subtle nuances of the poem which may go unnoticed by the reader. However, each performer adds his or her own flavour to the poem, enhancing the listener's experience of it.

I share with the readers a rendition of the poem, Ullum Puravum, by Dr. K. V. Rajagopalan.

[Image: vecteezy.com]

ഉള്ളും പുറവും

മഞ്ഞിൻ കണത്തിലനന്തമാമാകാശ-
മണ്ഡലം ബിംബിച്ചിടുന്നപോലെ,

വാർമഴത്തുള്ളിയിലാദ്യന്തഹീനമാം
ആഴി ചുരുങ്ങിയൊതുങ്ങുംപോലെ,

പണ്ടഗസ്ത്യൻ മുനിയൊറ്റയിറക്കിനാൽ
അംബുധിയാകെ കുടിച്ചപോലെ,

എന്നുള്ളിനുള്ളിലീ ബ്രഹ്മാണ്ഡമണ്ഡല-
മെല്ലാം പ്രതിഫലിക്കുന്നുവെന്നോ?

ഇക്കാണും ജ്യോതിർഗ്ഗണങ്ങൾ, ചരാചര-
ലക്ഷങ്ങളൊക്കെയുമെൻ്റെയുള്ളിൽ

രാജിക്കും സത്തതൻ ബിംബങ്ങൾ മാത്രമോ?
ഏകമാം സത്യമതൊന്നുതാനോ?

നീലക്കാർവർണൻ്റെ ചോരിവായ്ക്കുള്ളില-
ഗ്ഗോപി യശോദ കൺപാർത്തപോലെ,

ഉള്ളും പുറവും നിറഞ്ഞൊരസ്സത്യമുൾ-
ക്കൊള്ളുവാനുള്ളമുണർന്നിടാവൂ!

© 1991 KTK 


സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...